Skip to main content

Posts

Showing posts from November, 2017

ചോദ്യം

കണ്ടപ്പോൾ സംസാരിക്കുമെന്നു വിചാരിച്ചില്ല എന്നാൽ വളരെയധികം  സംസാരിച്ചു.  കണ്ണുകളിൽ ഉള്ള  ആ തിളക്കം  മനസിലുമുണ്ടെന്നത് ബോധ്യമായി   പക്ഷെ എന്തോ ഒന്നു  അലട്ടുന്നത് പോലെ, ചോദിച്ചു,  ഒരു മടിയോടെ  പറഞ്ഞു തുടങ്ങി  കേട്ടു കഴിഞ്ഞപ്പോൾ തോന്നി ചോദിക്കേണ്ടിയിരുന്നില്ല എന്ന്  കാരണം  ആ  കാര്യം  അയാളുടെ മാതാപിതാക്കളും   പിന്നെ ഈ  ഞാനും  മാത്രേ  അറിഞ്ഞതുള്ളു  അതാ അങ്ങനെ തോന്നിയത് ആ കാര്യം  പറഞ്ഞു  വീട്ടിൽ  എന്നും  വഴക്കും ഉണ്ടാകാറുണ്ടെന്നും അയാൾ  പറഞ്ഞു.    എന്നാലൊരുകാര്യം അയാളുടെ ചിന്താഗതി വളരെ  ഉയർന്ന നിലവാരമുള്ളതായി  എനിക്ക് തോന്നി എന്തെന്നാൽ  ദീർഘ വീക്ഷണ മുള്ളതായിരുന്നു അത്.  സ്ഥിരമുള്ള  യാത്രയിൽ  പലവിധ  കാര്യങ്ങളും ഞങ്ങൾക്ക് സംസാരവിഷയമായിരുന്നു  എന്നാൽ ഒരിക്കൽ പോലും  ഇക്കാര്യം  അയാൾ പറഞ്ഞിരുന്നില്ല , ഇപ്പൊ ചോദിച്ചപ്പോളൊഴികെ  എന്തായാലും  എനിക്ക് ഇറങ്ങാനുള്ള  സ്ഥലമെത്താറായി  ഇനി നാളെക്കാണാം എന്ന  ചിന്താഗതിയുമായി  ഞാൻ  ബസിന്റെ   പടവുകൾ ഇറങ്ങി. ഇനി എന്റെ ചോദ്യം എന്തായിരുന്നു  എന്നല്ലേ ? 'നിങ്ങൾ  പരദൂഷണം  പറയുമോ'   എന്നതായിരുന്നു  അത്

'മൊട' യെന്നകട

ഒരാൾ  പടിഞ്ഞാറേ  കടവിലേക്ക് ചാടാൻ  നിൽക്കുന്ന  സമയം നടവഴിയെ  സ്വപ്‌നപാതയാക്കി നടക്കുന്ന മറ്റൊരാൾ നടന്നുപോകുന്നയാൾ  പെട്ടെന്നങ്ങു  നിന്നു.... എന്താണെന്നോ  ഒരു  'മൊട'  'മൊട' യെന്നാൽ  എന്താണെന്നായിരിക്കും ?  'മൊട' യെന്നാലൊരു  'കട' യുവഹൃദയങ്ങളെ പിടിച്ചുനിർത്തുവാനുതകുന്നതും വ്യത്യസ്തത ആഗ്രഹിക്കുന്ന  യുവാക്കൾക്ക് വേണ്ടിയും  അനന്തപുരിയിലെ  മാലോകരുടെയുള്ളിൽ 'എന്തരോ ' എന്നചിന്ത  ഉണർത്തും പോലോരുകട. എന്തായാലും  'മൊട' യൊരു  'കിടു ' തന്നെ ഇത് അന ന്തപുരിയിലെ 'ചങ്കു' കളുടെ ചന്തത്തെതൊട്ടുണർത്തും 'മൊട'യിലേക്കു കയറുമ്പോൾ  കിടുങ്ങരുത് ചില തലതിരിഞ്ഞ 'കിടു' ക്കളുടെ  പണിയാണിത് .   

- ഇടം -

നാൽക്കാലികൾ  മേയുന്നിടം നാലാളുകൂടുന്നിടം നാട്ടുനടപ്പ് നടക്കുന്നിടം നല്ലവർ വസിക്കുന്നിടം....                                   നാടിന്നുനടുക്കുള്ളൊരിടം                  നല്ലമതിപ്പുള്ളൊരിടം                  നാടാകെ പേരുള്ളൊരിടം                  നമുക്കാകെയുള്ളൊരിടം.... നാൽക്കവല പോലൊരിടം നാലുപേരറിയുന്നിടം നഗരമായി മാറുന്നൊരിടം നാലാഞ്ചിറ എന്നയിടം.

നിയോഗം

 ഒരാൾ  നടന്നു പോകുന്നത്  കണ്ടു. ശ്രദ്ധിച്ചാൽ  മനസ്സിലാവും  അയാളുടെ നടത്തത്തിൽ  ഒരു ചടുലത കാണാവുന്നതാണ് .അതോടൊപ്പം തന്നെ മുഖത്തു  ഒരു ആകുലതയും പ്രകടമാണ്. മുന്നിൽ കണ്ട വലിയകെട്ടിടത്തിന്റെ  പടവുകൾ  അയാൾ അതിവേഗം ഓടിക്കയറി. ഏകദേശം  65  വയസ്സോളം  പ്രായം വരുന്ന, മാന്യമായ വേഷം ധരിച്ച  ഒരു മനുഷ്യൻ.  അയാൾ  സന്തോഷവാനല്ല  എന്നത് വ്യക്തം  കാരണം  ആ  ആശുപത്രിയുടെ  പടവുകൾ  അതിവേഗം  ഓടിക്കയറണമെങ്കിൽ  എന്തോ അത്യാവശ്യം ഉണ്ടെന്നത്  തീർച്ച.  നടത്തത്തിൻ്റെ  വേഗതക്കനുസരിച്ചു  അദ്ദേഹത്തിൻ്റെ  ശ്വാസഗതിയിൽ      വരുന്ന വ്യത്യാസം  ശരീരചലനത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അയാളുടെ  വേഗതയിലുള്ള  നടത്തം  മൂന്നാം  നിലയിലെ   I C U  വിനു  മുന്നിലാണ്  അവസാനിച്ചത്.  അവിടെ പരിചയമുള്ള  ഒന്നിലധികം  മുഖങ്ങൾ  അദ്ദേഹം  കണ്ടു.  അവരിൽ  ഒരാളുടെ വിതുമ്പൽ  അദ്ദേഹത്തെ  കണ്ടതും  കരച്ചിലോളമെത്തി. അയാൾ  അവരോട്  ഒന്നിലധികം  ചോദ്യങ്ങൾ  ഒരുമിച്ചു ചോദിച്ചു ...... എങ്ങിനെയാണ്  , എവിടെവച്ചാണ്, ഡോക്ടർ  എന്തുപറഞ്ഞു ,  കുഴപ്പമെന്തെങ്കിലും..... അദ്ദേഹത്തിൻ്റെ വാക്കുകൾ  പകുതിവഴിയിൽ  മുറിഞ്ഞു ....  അവനോട്  ഞങ്ങൾ  പറഞ്ഞതാ  അങ്കിൾ ,അവ

ചങ്ങാതിമാർ

    അയാളുടെ  കൈയിൽ  കിടന്നു  അവർ ഞെരിപിരികൊള്ളുന്നുണ്ടായിരുന്നു. അവരുടെ ശബ്‌ദം  മണിനാദമായി  അന്തരീക്ഷത്തിൽ  ഉയർന്നു കേൾക്കാം. അവർ കുറേയേറെപ്പേരുണ്ടായിരുന്നു. അവരിൽ പലസ്വഭാവക്കാരും  പലദേശക്കാരും ഉണ്ടായിരുന്നു . അവരുടെ രൂപവും വ്യത്യസ്തമായിരുന്നു. എങ്കിലും  അവരുടെ ലക്ഷ്യം  ഒന്ന് തന്നെയായിരുന്നു. പക്ഷെ    ഒരു കാര്യം    ഉറപ്പാണ്     അവരുടെ സഹായമില്ലാതെ അയാൾക്ക്    ആ    മുറിയിൽ    കടക്കുവാൻ    പ്രയാസമായിരുന്നു.  അയാളുടെ കൈയിൽ നിന്നും അവരെ വശത്താക്കുവാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു    വർഷങ്ങൾക്കു   മുൻപ് തന്നെ പലരുടേയും   സാമീപ്യം   അവർ അറിഞ്ഞിരുന്നു.   പലരുടേയും   വിയർപ്പുതുള്ളികൾ   കുടിക്കുവാൻ   അവർ വിധിക്കപ്പെട്ടിരുന്നു.അവർ വസിക്കുന്നിടം   വിലമതിക്കുന്നിടമായി   മാലോകർ കരുതിപ്പോന്നു. ഏതായാലും   ആരാലോ   ഒരുമിച്ചു കോർക്കപ്പെട്ട ജീവിതം അവർ സന്തോഷപൂർവ്വം   ജീവിച്ചുതീർക്കുന്നുണ്ടായിരുന്നു . പലരുടെയും   ഇരുളടഞ്ഞ   ജീവിതത്തിൽ   വെളിച്ചമായി   പ്രവൃത്തിക്കുവാൻ   അവർക്കു   കഴിഞ്ഞിരുന്നു. ഒരു   പ്രത്യേക വിഷയം   അവതരിപ്പിക്കുവാൻ മറന്നു   അവരോരോരുത്തരുടേയും   പേരുകളുടെ   സ്ഥാനം അല