Skip to main content

ചോദ്യം















കണ്ടപ്പോൾ സംസാരിക്കുമെന്നു വിചാരിച്ചില്ല
എന്നാൽ വളരെയധികം  സംസാരിച്ചു. 
കണ്ണുകളിൽ ഉള്ള  ആ തിളക്കം 
മനസിലുമുണ്ടെന്നത് ബോധ്യമായി  
പക്ഷെ എന്തോ ഒന്നു  അലട്ടുന്നത് പോലെ,
ചോദിച്ചു,  ഒരു മടിയോടെ  പറഞ്ഞു തുടങ്ങി 
കേട്ടു കഴിഞ്ഞപ്പോൾ തോന്നി ചോദിക്കേണ്ടിയിരുന്നില്ല എന്ന് 
കാരണം  ആ  കാര്യം  അയാളുടെ മാതാപിതാക്കളും  
പിന്നെ ഈ  ഞാനും  മാത്രേ  അറിഞ്ഞതുള്ളു
 അതാ അങ്ങനെ തോന്നിയത്
ആ കാര്യം  പറഞ്ഞു  വീട്ടിൽ  എന്നും  വഴക്കും
ഉണ്ടാകാറുണ്ടെന്നും അയാൾ  പറഞ്ഞു.   
എന്നാലൊരുകാര്യം അയാളുടെ ചിന്താഗതി
വളരെ  ഉയർന്ന നിലവാരമുള്ളതായി  എനിക്ക് തോന്നി
എന്തെന്നാൽ  ദീർഘ വീക്ഷണ മുള്ളതായിരുന്നു അത്.
 സ്ഥിരമുള്ള  യാത്രയിൽ  പലവിധ  കാര്യങ്ങളും
ഞങ്ങൾക്ക് സംസാരവിഷയമായിരുന്നു  എന്നാൽ
ഒരിക്കൽ പോലും  ഇക്കാര്യം  അയാൾ പറഞ്ഞിരുന്നില്ല ,
ഇപ്പൊ ചോദിച്ചപ്പോളൊഴികെ  എന്തായാലും  എനിക്ക്
ഇറങ്ങാനുള്ള  സ്ഥലമെത്താറായി  ഇനി നാളെക്കാണാം
എന്ന  ചിന്താഗതിയുമായി  ഞാൻ  ബസിന്റെ   പടവുകൾ ഇറങ്ങി.
ഇനി എന്റെ ചോദ്യം എന്തായിരുന്നു  എന്നല്ലേ ?
'നിങ്ങൾ  പരദൂഷണം  പറയുമോ'   എന്നതായിരുന്നു  അത്




Comments

Popular posts from this blog

തിരിനാളം

എണ്ണ  നിറഞ്ഞു തുളുമ്പിയിരുന്ന  ഒരു കാലം  ഉണ്ടായിരുന്നു .... നിലവിളക്കിന്റെ  ശോഭ  എങ്ങും നിറഞ്ഞ ഒരു കാലം... മന്ദ മാരുതനിൽ  തത്തിക്കളിക്കുന്ന  ഒരു തിരിനാളം ... മനുഷ്യായുസിനെ   അതിനോട്  ഉപമിച്ചു നോക്കി  ഞാൻ. ഇത് മനസിലാക്കിയിട്ടാണോ  എന്തോ ?  ക്ഷിപ്രം  തീരുന്ന ആയുസിനുള്ളിൽ ഒരുപാടു  കാര്യങ്ങൾ   ചെയ്തു തീർക്കാനുള്ള നെട്ടോട്ടം ... നാം  ചെയ്തു കൂട്ടുന്ന  നന്മ തിന്മകൾ , നമ്മുടെ ജീവിതം  എന്താവണമെന്നു  തീരുമാനിക്കുന്നു , അതിനാൽ  ഒരു തിരിനാളം  കത്തിത്തീരുന്ന  സമയത്തിനുള്ളിൽ നമുക്ക്  ഒരുപാടു  കാര്യങ്ങൾ  ചെയ്തു തീർക്കാം ... എങ്ങനെയെന്നാൽ,  തിരിനാളം പ്രകാശപൂരിതമാകുന്നതോടൊപ്പം മംഗളകർമത്തിനു തുടക്കവും  കുറിക്കുന്നു..... നമ്മുടെ ചെയ്തികളും നമുക്കൊപ്പം  മറ്റുള്ളവർക്കും  ഉപകാരപ്രദമാകട്ടെ........    

കാലം

 സന്തോഷ സമയത്തു വസന്തവും  സങ്കട സമയത്തു വേനലും  സംഗമസമയത്തു ശിശിരവും  ഇടയ്‌ക്കൊരു  ദൈവ വിചാരവും  ഇല്ലെങ്കിൽ ഒരു കഷ്ടകാലവും.............

ചങ്ങാതിമാർ

    അയാളുടെ  കൈയിൽ  കിടന്നു  അവർ ഞെരിപിരികൊള്ളുന്നുണ്ടായിരുന്നു. അവരുടെ ശബ്‌ദം  മണിനാദമായി  അന്തരീക്ഷത്തിൽ  ഉയർന്നു കേൾക്കാം. അവർ കുറേയേറെപ്പേരുണ്ടായിരുന്നു. അവരിൽ പലസ്വഭാവക്കാരും  പലദേശക്കാരും ഉണ്ടായിരുന്നു . അവരുടെ രൂപവും വ്യത്യസ്തമായിരുന്നു. എങ്കിലും  അവരുടെ ലക്ഷ്യം  ഒന്ന് തന്നെയായിരുന്നു. പക്ഷെ    ഒരു കാര്യം    ഉറപ്പാണ്     അവരുടെ സഹായമില്ലാതെ അയാൾക്ക്    ആ    മുറിയിൽ    കടക്കുവാൻ    പ്രയാസമായിരുന്നു.  അയാളുടെ കൈയിൽ നിന്നും അവരെ വശത്താക്കുവാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു    വർഷങ്ങൾക്കു   മുൻപ് തന്നെ പലരുടേയും   സാമീപ്യം   അവർ അറിഞ്ഞിരുന്നു.   പലരുടേയും   വിയർപ്പുതുള്ളികൾ   കുടിക്കുവാൻ   അവർ വിധിക്കപ്പെട്ടിരുന്നു.അവർ വസിക്കുന്നിടം   വിലമതിക്കുന്നിടമായി   മാലോകർ കരുതിപ്പോന്നു. ഏതായാലും   ആരാലോ   ഒരുമിച്ചു കോർക്കപ്പെട്ട ജീവിതം അവർ സന്തോഷപൂർവ്വം   ജീവിച്ച...