Skip to main content

Posts

Showing posts from 2017

കാലം

 സന്തോഷ സമയത്തു വസന്തവും  സങ്കട സമയത്തു വേനലും  സംഗമസമയത്തു ശിശിരവും  ഇടയ്‌ക്കൊരു  ദൈവ വിചാരവും  ഇല്ലെങ്കിൽ ഒരു കഷ്ടകാലവും.............

മനുഷ്യൻ

ലോകത്തിൽ  ഏറ്റവും ബുദ്ധിയുള്ളത്         -മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംകാശുള്ളത്                  - മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംകഷ്ടതയുള്ളത്           -മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംഅത്യാഗ്രഹമുള്ളത് -മനുഷ്യൻ                                                         ലോകത്തിൽ  ഏറ്റവും ദുഷ്ട ജീവി         -മനുഷ്യൻ                      ലോകത്തിൽ  ഏറ്റവുംസഹജീവിയെ വെറുക്കുന്നത് -മനുഷ്യൻ                      ലോകത്തിൽ  ഏറ്റവും വിനാശകാരി - മനുഷ്യൻ                      ലോകത്തിൽ  ഏറ്റവും അഭിനയമികവ് - മനുഷ്യൻ   ലോകത്തിൽചിന്താശക്തി കൂടുതൽ  - മനുഷ്യൻ   ലോകത്തിൽ അന്നത്തിനല്ലാതെ കൊല്ലുന്നത് - മനുഷ്യൻ  ലോകത്തിൽ അഹങ്കാരം  കൂടുതൽ - മനുഷ്യൻ   ലോകത്തിൽ  മനുഷ്യന്റെ ശത്രു - മനുഷ്യൻ                     ലോകത്തിൽ  സൗന്ദര്യം കൂടുതൽ - മനുഷ്യൻ  ആണോ?                    ചർച്ച നടക്കുന്നേയുള്ളൂ തീരുമാനമായില്ല ...........                     

തിരിനാളം

എണ്ണ  നിറഞ്ഞു തുളുമ്പിയിരുന്ന  ഒരു കാലം  ഉണ്ടായിരുന്നു .... നിലവിളക്കിന്റെ  ശോഭ  എങ്ങും നിറഞ്ഞ ഒരു കാലം... മന്ദ മാരുതനിൽ  തത്തിക്കളിക്കുന്ന  ഒരു തിരിനാളം ... മനുഷ്യായുസിനെ   അതിനോട്  ഉപമിച്ചു നോക്കി  ഞാൻ. ഇത് മനസിലാക്കിയിട്ടാണോ  എന്തോ ?  ക്ഷിപ്രം  തീരുന്ന ആയുസിനുള്ളിൽ ഒരുപാടു  കാര്യങ്ങൾ   ചെയ്തു തീർക്കാനുള്ള നെട്ടോട്ടം ... നാം  ചെയ്തു കൂട്ടുന്ന  നന്മ തിന്മകൾ , നമ്മുടെ ജീവിതം  എന്താവണമെന്നു  തീരുമാനിക്കുന്നു , അതിനാൽ  ഒരു തിരിനാളം  കത്തിത്തീരുന്ന  സമയത്തിനുള്ളിൽ നമുക്ക്  ഒരുപാടു  കാര്യങ്ങൾ  ചെയ്തു തീർക്കാം ... എങ്ങനെയെന്നാൽ,  തിരിനാളം പ്രകാശപൂരിതമാകുന്നതോടൊപ്പം മംഗളകർമത്തിനു തുടക്കവും  കുറിക്കുന്നു..... നമ്മുടെ ചെയ്തികളും നമുക്കൊപ്പം  മറ്റുള്ളവർക്കും  ഉപകാരപ്രദമാകട്ടെ........    

കൺകെട്ട്

കാലം  അതിന്റെ പാട്ടിനു പോകും എന്ന് മുതിർന്നവർ പറയുമ്പോൾ അതിൽ കാര്യമുണ്ടെന്നു കുട്ടികൾ വിചാരിക്കാറില്ല . രാവിലെയുള്ള കുളിർമയെ കുട്ടിക്കാലമെന്നും നട്ടുച്ചയെ ജീവിതത്തിലെ കയ്‌പേറിയ  യൗവനമായും സന്ധ്യയെ വാർദ്ധക്യമായും രാത്രിയെ മരണമായും കണാക്കാക്കുന്നത്  തെറ്റാണോ  എന്നറിയില്ല. പക്ഷെ  ഒരു ദിവസത്തിന്റെ  കാര്യത്തിൽ അത് ശരിയാണെന്നു തോന്നുന്നു.  പഴയ കുട്ടിക്കാലം ഒരു പുസ്തകത്തിലും  സ്ളേറ്റിലും മഷിത്തണ്ടിലും പറമ്പുകളിലുമായിരുന്നു ഇന്നോ ?  മുതുകിലെ ഭാരമേറിയ, വായിൽ കൊള്ളാത്ത പേരുള്ള ബാഗിലും തിങ്ങിഞെരുങ്ങിപ്പോകുന്ന സ്കൂൾ വണ്ടികളിലും, ട്യൂഷൻ സെന്ററുകളിലും, കൈവിരലുകൊണ്ടു തൂക്കുന്ന വിലയേറിയ മൊബൈലുകളിലും,ലാപ്‌ടോപ് കളിലും, ഇന്റർനെറ്റുകളിലും ആഘോഷിക്കുന്നു. കാലത്തിനൊത്തു കോലം മാറുന്നു എന്നു വിചാരിക്കാം / കരുതാം..... ആ പഴയകാലം  ഇനി തിരിച്ചു കിട്ടുമെന്ന് കരുതാനാവില്ല...... പുതുരക്തം പുതിയ കാൽവെയ്പുകളോടെ അതിവേഗം മുന്നോട്ട് പോകുന്നു.  പക്ഷേ പലനിറങ്ങളാൽ പ്രകൃതിയിൽ കോലം വരയ്ക്കപ്പെട്ടിരിക്കുന്നതുപോലെ മാനവഹൃദയങ്ങളിലും പോറലുകൾവീണിരിക്കുന്നു.  ആ ....   ഇതുമൊരുപക്ഷേ പ്രകൃതിയുടെ

ചോദ്യം

കണ്ടപ്പോൾ സംസാരിക്കുമെന്നു വിചാരിച്ചില്ല എന്നാൽ വളരെയധികം  സംസാരിച്ചു.  കണ്ണുകളിൽ ഉള്ള  ആ തിളക്കം  മനസിലുമുണ്ടെന്നത് ബോധ്യമായി   പക്ഷെ എന്തോ ഒന്നു  അലട്ടുന്നത് പോലെ, ചോദിച്ചു,  ഒരു മടിയോടെ  പറഞ്ഞു തുടങ്ങി  കേട്ടു കഴിഞ്ഞപ്പോൾ തോന്നി ചോദിക്കേണ്ടിയിരുന്നില്ല എന്ന്  കാരണം  ആ  കാര്യം  അയാളുടെ മാതാപിതാക്കളും   പിന്നെ ഈ  ഞാനും  മാത്രേ  അറിഞ്ഞതുള്ളു  അതാ അങ്ങനെ തോന്നിയത് ആ കാര്യം  പറഞ്ഞു  വീട്ടിൽ  എന്നും  വഴക്കും ഉണ്ടാകാറുണ്ടെന്നും അയാൾ  പറഞ്ഞു.    എന്നാലൊരുകാര്യം അയാളുടെ ചിന്താഗതി വളരെ  ഉയർന്ന നിലവാരമുള്ളതായി  എനിക്ക് തോന്നി എന്തെന്നാൽ  ദീർഘ വീക്ഷണ മുള്ളതായിരുന്നു അത്.  സ്ഥിരമുള്ള  യാത്രയിൽ  പലവിധ  കാര്യങ്ങളും ഞങ്ങൾക്ക് സംസാരവിഷയമായിരുന്നു  എന്നാൽ ഒരിക്കൽ പോലും  ഇക്കാര്യം  അയാൾ പറഞ്ഞിരുന്നില്ല , ഇപ്പൊ ചോദിച്ചപ്പോളൊഴികെ  എന്തായാലും  എനിക്ക് ഇറങ്ങാനുള്ള  സ്ഥലമെത്താറായി  ഇനി നാളെക്കാണാം എന്ന  ചിന്താഗതിയുമായി  ഞാൻ  ബസിന്റെ   പടവുകൾ ഇറങ്ങി. ഇനി എന്റെ ചോദ്യം എന്തായിരുന്നു  എന്നല്ലേ ? 'നിങ്ങൾ  പരദൂഷണം  പറയുമോ'   എന്നതായിരുന്നു  അത്

'മൊട' യെന്നകട

ഒരാൾ  പടിഞ്ഞാറേ  കടവിലേക്ക് ചാടാൻ  നിൽക്കുന്ന  സമയം നടവഴിയെ  സ്വപ്‌നപാതയാക്കി നടക്കുന്ന മറ്റൊരാൾ നടന്നുപോകുന്നയാൾ  പെട്ടെന്നങ്ങു  നിന്നു.... എന്താണെന്നോ  ഒരു  'മൊട'  'മൊട' യെന്നാൽ  എന്താണെന്നായിരിക്കും ?  'മൊട' യെന്നാലൊരു  'കട' യുവഹൃദയങ്ങളെ പിടിച്ചുനിർത്തുവാനുതകുന്നതും വ്യത്യസ്തത ആഗ്രഹിക്കുന്ന  യുവാക്കൾക്ക് വേണ്ടിയും  അനന്തപുരിയിലെ  മാലോകരുടെയുള്ളിൽ 'എന്തരോ ' എന്നചിന്ത  ഉണർത്തും പോലോരുകട. എന്തായാലും  'മൊട' യൊരു  'കിടു ' തന്നെ ഇത് അന ന്തപുരിയിലെ 'ചങ്കു' കളുടെ ചന്തത്തെതൊട്ടുണർത്തും 'മൊട'യിലേക്കു കയറുമ്പോൾ  കിടുങ്ങരുത് ചില തലതിരിഞ്ഞ 'കിടു' ക്കളുടെ  പണിയാണിത് .   

- ഇടം -

നാൽക്കാലികൾ  മേയുന്നിടം നാലാളുകൂടുന്നിടം നാട്ടുനടപ്പ് നടക്കുന്നിടം നല്ലവർ വസിക്കുന്നിടം....                                   നാടിന്നുനടുക്കുള്ളൊരിടം                  നല്ലമതിപ്പുള്ളൊരിടം                  നാടാകെ പേരുള്ളൊരിടം                  നമുക്കാകെയുള്ളൊരിടം.... നാൽക്കവല പോലൊരിടം നാലുപേരറിയുന്നിടം നഗരമായി മാറുന്നൊരിടം നാലാഞ്ചിറ എന്നയിടം.

നിയോഗം

 ഒരാൾ  നടന്നു പോകുന്നത്  കണ്ടു. ശ്രദ്ധിച്ചാൽ  മനസ്സിലാവും  അയാളുടെ നടത്തത്തിൽ  ഒരു ചടുലത കാണാവുന്നതാണ് .അതോടൊപ്പം തന്നെ മുഖത്തു  ഒരു ആകുലതയും പ്രകടമാണ്. മുന്നിൽ കണ്ട വലിയകെട്ടിടത്തിന്റെ  പടവുകൾ  അയാൾ അതിവേഗം ഓടിക്കയറി. ഏകദേശം  65  വയസ്സോളം  പ്രായം വരുന്ന, മാന്യമായ വേഷം ധരിച്ച  ഒരു മനുഷ്യൻ.  അയാൾ  സന്തോഷവാനല്ല  എന്നത് വ്യക്തം  കാരണം  ആ  ആശുപത്രിയുടെ  പടവുകൾ  അതിവേഗം  ഓടിക്കയറണമെങ്കിൽ  എന്തോ അത്യാവശ്യം ഉണ്ടെന്നത്  തീർച്ച.  നടത്തത്തിൻ്റെ  വേഗതക്കനുസരിച്ചു  അദ്ദേഹത്തിൻ്റെ  ശ്വാസഗതിയിൽ      വരുന്ന വ്യത്യാസം  ശരീരചലനത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അയാളുടെ  വേഗതയിലുള്ള  നടത്തം  മൂന്നാം  നിലയിലെ   I C U  വിനു  മുന്നിലാണ്  അവസാനിച്ചത്.  അവിടെ പരിചയമുള്ള  ഒന്നിലധികം  മുഖങ്ങൾ  അദ്ദേഹം  കണ്ടു.  അവരിൽ  ഒരാളുടെ വിതുമ്പൽ  അദ്ദേഹത്തെ  കണ്ടതും  കരച്ചിലോളമെത്തി. അയാൾ  അവരോട്  ഒന്നിലധികം  ചോദ്യങ്ങൾ  ഒരുമിച്ചു ചോദിച്ചു ...... എങ്ങിനെയാണ്  , എവിടെവച്ചാണ്, ഡോക്ടർ  എന്തുപറഞ്ഞു ,  കുഴപ്പമെന്തെങ്കിലും..... അദ്ദേഹത്തിൻ്റെ വാക്കുകൾ  പകുതിവഴിയിൽ  മുറിഞ്ഞു ....  അവനോട്  ഞങ്ങൾ  പറഞ്ഞതാ  അങ്കിൾ ,അവ

ചങ്ങാതിമാർ

    അയാളുടെ  കൈയിൽ  കിടന്നു  അവർ ഞെരിപിരികൊള്ളുന്നുണ്ടായിരുന്നു. അവരുടെ ശബ്‌ദം  മണിനാദമായി  അന്തരീക്ഷത്തിൽ  ഉയർന്നു കേൾക്കാം. അവർ കുറേയേറെപ്പേരുണ്ടായിരുന്നു. അവരിൽ പലസ്വഭാവക്കാരും  പലദേശക്കാരും ഉണ്ടായിരുന്നു . അവരുടെ രൂപവും വ്യത്യസ്തമായിരുന്നു. എങ്കിലും  അവരുടെ ലക്ഷ്യം  ഒന്ന് തന്നെയായിരുന്നു. പക്ഷെ    ഒരു കാര്യം    ഉറപ്പാണ്     അവരുടെ സഹായമില്ലാതെ അയാൾക്ക്    ആ    മുറിയിൽ    കടക്കുവാൻ    പ്രയാസമായിരുന്നു.  അയാളുടെ കൈയിൽ നിന്നും അവരെ വശത്താക്കുവാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു    വർഷങ്ങൾക്കു   മുൻപ് തന്നെ പലരുടേയും   സാമീപ്യം   അവർ അറിഞ്ഞിരുന്നു.   പലരുടേയും   വിയർപ്പുതുള്ളികൾ   കുടിക്കുവാൻ   അവർ വിധിക്കപ്പെട്ടിരുന്നു.അവർ വസിക്കുന്നിടം   വിലമതിക്കുന്നിടമായി   മാലോകർ കരുതിപ്പോന്നു. ഏതായാലും   ആരാലോ   ഒരുമിച്ചു കോർക്കപ്പെട്ട ജീവിതം അവർ സന്തോഷപൂർവ്വം   ജീവിച്ചുതീർക്കുന്നുണ്ടായിരുന്നു . പലരുടെയും   ഇരുളടഞ്ഞ   ജീവിതത്തിൽ   വെളിച്ചമായി   പ്രവൃത്തിക്കുവാൻ   അവർക്കു   കഴിഞ്ഞിരുന്നു. ഒരു   പ്രത്യേക വിഷയം   അവതരിപ്പിക്കുവാൻ മറന്നു   അവരോരോരുത്തരുടേയും   പേരുകളുടെ   സ്ഥാനം അല

കളഞ്ഞു കിട്ടിയത്

വഴിയിൽ നിന്നു എപ്പോഴോ കിട്ടിയതാവാം എവിടെ നിന്നാണെന്നോ  എപ്പോഴെന്നോ ഓർമയില്ല ... ഇല്ല.. ഓർത്തു നോക്കിയിട്ടും കിട്ടുന്നില്ല... ബസിൽ വച്ചോ ട്രെയിനിൽ വച്ചോ ആയിരിക്കാം .. നിശ്ചയമില്ല ... ഏതായാലും കിട്ടിയത് കിട്ടി. ആർക്കെങ്കിലും  കൊടുത്താലോയെന്ന് ആലോചിച്ചു..വേണ്ട  അത് ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? വെറുതെ  കിട്ടിയതാണേലും മറ്റൊരാൾക്കു  കൊടുക്കുമ്പോൾ നമുക്ക് ഒരു സന്തോഷം വേണമല്ലോ?  ഇത് കൊടുത്താൽ എന്തായാലും എനിക്ക് സന്തോഷം  വരില്ല.... കാരണം  ഇത് എനിക്ക്  സുഖകരമായി തോന്നുന്നില്ല ....എന്താണെന്നല്ലേ ? ഒരു  "ജലദോഷം "   

മാനവ-ചെയ്തികൾ

മാനവൻ  ജാതിയുടെ പേരിൽ സ്വന്തം വേരറുക്കുന്നു .. മാനവൻ ജാതിയുടെ നിറ - ഭേതങ്ങളിൽപ്പെട്ടുലയുന്നു.. മനസാന്തരപ്പെടുവാൻ  അവനുകഴിയുംമുൻപേ, മാനവികതയുടെ വില- യറിയുംമുൻപേ മാരീചഹസ്തങ്ങൾ അവൻ്റെ  കണ്ഡo ഛേദിക്കുന്നു... ഇതിൽ രാമനും, റഹീമും, റാഫേലും ഒരുപോലെ  ഇവരുടെ നിണത്തിൻ്റെ  നിറവും,ശ്വാസഗതികളും, മജ്ജയും,മാംസവും ഒരുപോലെ- യെന്നവർ അറിയുന്നില്ല അതോ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നതോ?  മതവൈരികൾക്കൊപ്പം കൊടിനിറത്തിൻ്റെ പേരിൽ   മർത്യൻ തമ്മിലടിക്കുന്ന കാലം...  ഇതിൽ സ്നേഹത്തിനു സ്ഥാനമെവിടെ?  പണമെന്ന രണ്ടക്ഷരംകൊണ്ടെന്തും  നേടാമെന്ന ഭാവത്തിനിപ്പോഴും  മാറ്റമില്ലാത്തവസ്ഥ  എങ്കിലും നാടിൻ്റെ  ചിന്താഗതി  മാറുന്നെന്നുചിലർ  സമർത്ഥിക്കുന്നു...  ആവൊ? എന്തായാലും മാനവ- വിശപ്പിൻ്റെ കാഠിന്യം മാറില്ല .... അവൻ ജീവിക്കുവോളം ......