Skip to main content

കൺകെട്ട്













കാലം  അതിന്റെ പാട്ടിനു പോകും എന്ന്
മുതിർന്നവർ പറയുമ്പോൾ അതിൽ
കാര്യമുണ്ടെന്നു കുട്ടികൾ വിചാരിക്കാറില്ല .
രാവിലെയുള്ള കുളിർമയെ കുട്ടിക്കാലമെന്നും
നട്ടുച്ചയെ ജീവിതത്തിലെ കയ്‌പേറിയ  യൗവനമായും
സന്ധ്യയെ വാർദ്ധക്യമായും രാത്രിയെ മരണമായും
കണാക്കാക്കുന്നത്  തെറ്റാണോ  എന്നറിയില്ല.
പക്ഷെ  ഒരു ദിവസത്തിന്റെ  കാര്യത്തിൽ
അത് ശരിയാണെന്നു തോന്നുന്നു. 
പഴയ കുട്ടിക്കാലം ഒരു പുസ്തകത്തിലും
 സ്ളേറ്റിലും മഷിത്തണ്ടിലും പറമ്പുകളിലുമായിരുന്നു
ഇന്നോ ?  മുതുകിലെ ഭാരമേറിയ, വായിൽ കൊള്ളാത്ത
പേരുള്ള ബാഗിലും തിങ്ങിഞെരുങ്ങിപ്പോകുന്ന
സ്കൂൾ വണ്ടികളിലും, ട്യൂഷൻ സെന്ററുകളിലും,
കൈവിരലുകൊണ്ടു തൂക്കുന്ന വിലയേറിയ
മൊബൈലുകളിലും,ലാപ്‌ടോപ് കളിലും,
ഇന്റർനെറ്റുകളിലും ആഘോഷിക്കുന്നു.
കാലത്തിനൊത്തു കോലം മാറുന്നു
എന്നു വിചാരിക്കാം / കരുതാം.....
ആ പഴയകാലം  ഇനി തിരിച്ചു കിട്ടുമെന്ന്
കരുതാനാവില്ല......
പുതുരക്തം പുതിയ കാൽവെയ്പുകളോടെ
അതിവേഗം മുന്നോട്ട് പോകുന്നു.  പക്ഷേ
പലനിറങ്ങളാൽ പ്രകൃതിയിൽ കോലം
വരയ്ക്കപ്പെട്ടിരിക്കുന്നതുപോലെ
മാനവഹൃദയങ്ങളിലും പോറലുകൾവീണിരിക്കുന്നു.
 ആ ....   ഇതുമൊരുപക്ഷേ
പ്രകൃതിയുടെ കൺകെട്ടാകാം...  അല്ലേ?



  

Comments

Popular posts from this blog

തിരിനാളം

എണ്ണ  നിറഞ്ഞു തുളുമ്പിയിരുന്ന  ഒരു കാലം  ഉണ്ടായിരുന്നു .... നിലവിളക്കിന്റെ  ശോഭ  എങ്ങും നിറഞ്ഞ ഒരു കാലം... മന്ദ മാരുതനിൽ  തത്തിക്കളിക്കുന്ന  ഒരു തിരിനാളം ... മനുഷ്യായുസിനെ   അതിനോട്  ഉപമിച്ചു നോക്കി  ഞാൻ. ഇത് മനസിലാക്കിയിട്ടാണോ  എന്തോ ?  ക്ഷിപ്രം  തീരുന്ന ആയുസിനുള്ളിൽ ഒരുപാടു  കാര്യങ്ങൾ   ചെയ്തു തീർക്കാനുള്ള നെട്ടോട്ടം ... നാം  ചെയ്തു കൂട്ടുന്ന  നന്മ തിന്മകൾ , നമ്മുടെ ജീവിതം  എന്താവണമെന്നു  തീരുമാനിക്കുന്നു , അതിനാൽ  ഒരു തിരിനാളം  കത്തിത്തീരുന്ന  സമയത്തിനുള്ളിൽ നമുക്ക്  ഒരുപാടു  കാര്യങ്ങൾ  ചെയ്തു തീർക്കാം ... എങ്ങനെയെന്നാൽ,  തിരിനാളം പ്രകാശപൂരിതമാകുന്നതോടൊപ്പം മംഗളകർമത്തിനു തുടക്കവും  കുറിക്കുന്നു..... നമ്മുടെ ചെയ്തികളും നമുക്കൊപ്പം  മറ്റുള്ളവർക്കും  ഉപകാരപ്രദമാകട്ടെ........    

കാലം

 സന്തോഷ സമയത്തു വസന്തവും  സങ്കട സമയത്തു വേനലും  സംഗമസമയത്തു ശിശിരവും  ഇടയ്‌ക്കൊരു  ദൈവ വിചാരവും  ഇല്ലെങ്കിൽ ഒരു കഷ്ടകാലവും.............

ചങ്ങാതിമാർ

    അയാളുടെ  കൈയിൽ  കിടന്നു  അവർ ഞെരിപിരികൊള്ളുന്നുണ്ടായിരുന്നു. അവരുടെ ശബ്‌ദം  മണിനാദമായി  അന്തരീക്ഷത്തിൽ  ഉയർന്നു കേൾക്കാം. അവർ കുറേയേറെപ്പേരുണ്ടായിരുന്നു. അവരിൽ പലസ്വഭാവക്കാരും  പലദേശക്കാരും ഉണ്ടായിരുന്നു . അവരുടെ രൂപവും വ്യത്യസ്തമായിരുന്നു. എങ്കിലും  അവരുടെ ലക്ഷ്യം  ഒന്ന് തന്നെയായിരുന്നു. പക്ഷെ    ഒരു കാര്യം    ഉറപ്പാണ്     അവരുടെ സഹായമില്ലാതെ അയാൾക്ക്    ആ    മുറിയിൽ    കടക്കുവാൻ    പ്രയാസമായിരുന്നു.  അയാളുടെ കൈയിൽ നിന്നും അവരെ വശത്താക്കുവാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു    വർഷങ്ങൾക്കു   മുൻപ് തന്നെ പലരുടേയും   സാമീപ്യം   അവർ അറിഞ്ഞിരുന്നു.   പലരുടേയും   വിയർപ്പുതുള്ളികൾ   കുടിക്കുവാൻ   അവർ വിധിക്കപ്പെട്ടിരുന്നു.അവർ വസിക്കുന്നിടം   വിലമതിക്കുന്നിടമായി   മാലോകർ കരുതിപ്പോന്നു. ഏതായാലും   ആരാലോ   ഒരുമിച്ചു കോർക്കപ്പെട്ട ജീവിതം അവർ സന്തോഷപൂർവ്വം   ജീവിച്ച...