Skip to main content

നിയോഗം


 ഒരാൾ  നടന്നു പോകുന്നത്  കണ്ടു. ശ്രദ്ധിച്ചാൽ  മനസ്സിലാവും  അയാളുടെ നടത്തത്തിൽ  ഒരു ചടുലത കാണാവുന്നതാണ് .അതോടൊപ്പം തന്നെ മുഖത്തു  ഒരു ആകുലതയും പ്രകടമാണ്. മുന്നിൽ കണ്ട വലിയകെട്ടിടത്തിന്റെ  പടവുകൾ  അയാൾ അതിവേഗം ഓടിക്കയറി.
ഏകദേശം  65  വയസ്സോളം  പ്രായം വരുന്ന, മാന്യമായ വേഷം ധരിച്ച  ഒരു മനുഷ്യൻ.  അയാൾ  സന്തോഷവാനല്ല  എന്നത് വ്യക്തം  കാരണം  ആ  ആശുപത്രിയുടെ  പടവുകൾ  അതിവേഗം  ഓടിക്കയറണമെങ്കിൽ  എന്തോ അത്യാവശ്യം ഉണ്ടെന്നത്  തീർച്ച.  നടത്തത്തിൻ്റെ  വേഗതക്കനുസരിച്ചു  അദ്ദേഹത്തിൻ്റെ  ശ്വാസഗതിയിൽ      വരുന്ന വ്യത്യാസം  ശരീരചലനത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

അയാളുടെ  വേഗതയിലുള്ള  നടത്തം  മൂന്നാം  നിലയിലെ   I C U  വിനു  മുന്നിലാണ്  അവസാനിച്ചത്.  അവിടെ പരിചയമുള്ള  ഒന്നിലധികം  മുഖങ്ങൾ  അദ്ദേഹം  കണ്ടു.  അവരിൽ  ഒരാളുടെ വിതുമ്പൽ  അദ്ദേഹത്തെ  കണ്ടതും  കരച്ചിലോളമെത്തി. അയാൾ  അവരോട്  ഒന്നിലധികം  ചോദ്യങ്ങൾ  ഒരുമിച്ചു ചോദിച്ചു ...... എങ്ങിനെയാണ്  , എവിടെവച്ചാണ്, ഡോക്ടർ  എന്തുപറഞ്ഞു ,  കുഴപ്പമെന്തെങ്കിലും..... അദ്ദേഹത്തിൻ്റെ വാക്കുകൾ  പകുതിവഴിയിൽ  മുറിഞ്ഞു ....

 അവനോട്  ഞങ്ങൾ  പറഞ്ഞതാ  അങ്കിൾ ,അവൻ കേട്ടില്ല  കുറച്ചു കൂടുതൽ കഴിച്ചിട്ടുണ്ടായിരുന്നു ( അല്ലെങ്കിലും  അതില്ലാത്ത സമയ൦  ഇല്ലല്ലോ  അദ്ദേഹം  ചിന്തിച്ചു ). അവൻ്റെ  വീഴ്ച  കണ്ടവർ   അത് സ്വന്തം മൊബൈലിൽ  പകർത്തുവാൻ മത്സരിച്ചിരുന്നത്രെ....അവർക്കത്  അത്ര നല്ലകാഴ്ചയായിരുന്നു.

 വഴിയരികിൽ  കണ്ട "മൂന്നക്ഷരം"  നോക്കിയതാണ് അപകടകാരണം.  അവനു  ആ "മൂന്നക്ഷരം" ഇഷ്ട്ടമായിരുന്നു ഒപ്പം   അതിനുള്ളിൽ ലഭിക്കുന്ന പാനീയവും  അതിൽ അവൻ  ആനന്ദം  കണ്ടെത്തിയിരുന്നു.  അതിൽ നിന്നും അവനെ  പിന്തിരിപ്പിക്കുൻ  വീട്ടുകാരും ,കൂട്ടുകാരും, നാട്ടുകാരും  ആവുന്നത്ര  ശ്രമിച്ചിരുന്നു എന്നാൽ  റോഡിലെ  മണ്ണുപുരളുവാൻ  തന്നെയായിരുന്നു  അവൻ്റെ നിയോഗം. അവൻ അതിൽ  കൃത്യത പാലിക്കുക തന്നെ ചെയ്തു.   

കൂട്ടുകാർ  അവൻ്റെ  യാത്രയയപ്പു  ചടങ്ങുകളുടെ  വിവരങ്ങൾ  മറ്റുള്ളവരെ  അറിയിക്കുന്ന  തിരക്കിലാണ്.   അകലെയെവിടെയോ , അജ്ഞാത  വാഹനത്തിനിരയായ  ഒരു " ദൈവ കവി"യുടെ  കവിതാശകലം   പശ്ചാത്തല സംഗീതമെന്നപോലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു.

" കരളുപങ്കിടാൻ വയ്യെൻ്റെ  പ്രേമമേ....
പകുതിയും കൊണ്ടുപോയി  ലഹരിയുടെ പക്ഷികൾ....."   











  

Comments

Popular posts from this blog

തിരിനാളം

എണ്ണ  നിറഞ്ഞു തുളുമ്പിയിരുന്ന  ഒരു കാലം  ഉണ്ടായിരുന്നു .... നിലവിളക്കിന്റെ  ശോഭ  എങ്ങും നിറഞ്ഞ ഒരു കാലം... മന്ദ മാരുതനിൽ  തത്തിക്കളിക്കുന്ന  ഒരു തിരിനാളം ... മനുഷ്യായുസിനെ   അതിനോട്  ഉപമിച്ചു നോക്കി  ഞാൻ. ഇത് മനസിലാക്കിയിട്ടാണോ  എന്തോ ?  ക്ഷിപ്രം  തീരുന്ന ആയുസിനുള്ളിൽ ഒരുപാടു  കാര്യങ്ങൾ   ചെയ്തു തീർക്കാനുള്ള നെട്ടോട്ടം ... നാം  ചെയ്തു കൂട്ടുന്ന  നന്മ തിന്മകൾ , നമ്മുടെ ജീവിതം  എന്താവണമെന്നു  തീരുമാനിക്കുന്നു , അതിനാൽ  ഒരു തിരിനാളം  കത്തിത്തീരുന്ന  സമയത്തിനുള്ളിൽ നമുക്ക്  ഒരുപാടു  കാര്യങ്ങൾ  ചെയ്തു തീർക്കാം ... എങ്ങനെയെന്നാൽ,  തിരിനാളം പ്രകാശപൂരിതമാകുന്നതോടൊപ്പം മംഗളകർമത്തിനു തുടക്കവും  കുറിക്കുന്നു..... നമ്മുടെ ചെയ്തികളും നമുക്കൊപ്പം  മറ്റുള്ളവർക്കും  ഉപകാരപ്രദമാകട്ടെ........    

ചങ്ങാതിമാർ

    അയാളുടെ  കൈയിൽ  കിടന്നു  അവർ ഞെരിപിരികൊള്ളുന്നുണ്ടായിരുന്നു. അവരുടെ ശബ്‌ദം  മണിനാദമായി  അന്തരീക്ഷത്തിൽ  ഉയർന്നു കേൾക്കാം. അവർ കുറേയേറെപ്പേരുണ്ടായിരുന്നു. അവരിൽ പലസ്വഭാവക്കാരും  പലദേശക്കാരും ഉണ്ടായിരുന്നു . അവരുടെ രൂപവും വ്യത്യസ്തമായിരുന്നു. എങ്കിലും  അവരുടെ ലക്ഷ്യം  ഒന്ന് തന്നെയായിരുന്നു. പക്ഷെ    ഒരു കാര്യം    ഉറപ്പാണ്     അവരുടെ സഹായമില്ലാതെ അയാൾക്ക്    ആ    മുറിയിൽ    കടക്കുവാൻ    പ്രയാസമായിരുന്നു.  അയാളുടെ കൈയിൽ നിന്നും അവരെ വശത്താക്കുവാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു    വർഷങ്ങൾക്കു   മുൻപ് തന്നെ പലരുടേയും   സാമീപ്യം   അവർ അറിഞ്ഞിരുന്നു.   പലരുടേയും   വിയർപ്പുതുള്ളികൾ   കുടിക്കുവാൻ   അവർ വിധിക്കപ്പെട്ടിരുന്നു.അവർ വസിക്കുന്നിടം   വിലമതിക്കുന്നിടമായി   മാലോകർ കരുതിപ്പോന്നു. ഏതായാലും   ആരാലോ   ഒരുമിച്ചു കോർക്കപ്പെട്ട ജീവിതം അവർ സന്തോഷപൂർവ്വം   ജീവിച്ചുതീർക്കുന്നുണ്ടായിരുന്നു . പലരുടെയും   ഇരുളടഞ്ഞ   ജീവിതത്തിൽ   വെളിച്ചമായി   പ്രവൃത്തിക്കുവാൻ   അവർക്കു   കഴിഞ്ഞിരുന്നു. ഒരു   പ്രത്യേക വിഷയം   അവതരിപ്പിക്കുവാൻ മറന്നു   അവരോരോരുത്തരുടേയും   പേരുകളുടെ   സ്ഥാനം അല

'മൊട' യെന്നകട

ഒരാൾ  പടിഞ്ഞാറേ  കടവിലേക്ക് ചാടാൻ  നിൽക്കുന്ന  സമയം നടവഴിയെ  സ്വപ്‌നപാതയാക്കി നടക്കുന്ന മറ്റൊരാൾ നടന്നുപോകുന്നയാൾ  പെട്ടെന്നങ്ങു  നിന്നു.... എന്താണെന്നോ  ഒരു  'മൊട'  'മൊട' യെന്നാൽ  എന്താണെന്നായിരിക്കും ?  'മൊട' യെന്നാലൊരു  'കട' യുവഹൃദയങ്ങളെ പിടിച്ചുനിർത്തുവാനുതകുന്നതും വ്യത്യസ്തത ആഗ്രഹിക്കുന്ന  യുവാക്കൾക്ക് വേണ്ടിയും  അനന്തപുരിയിലെ  മാലോകരുടെയുള്ളിൽ 'എന്തരോ ' എന്നചിന്ത  ഉണർത്തും പോലോരുകട. എന്തായാലും  'മൊട' യൊരു  'കിടു ' തന്നെ ഇത് അന ന്തപുരിയിലെ 'ചങ്കു' കളുടെ ചന്തത്തെതൊട്ടുണർത്തും 'മൊട'യിലേക്കു കയറുമ്പോൾ  കിടുങ്ങരുത് ചില തലതിരിഞ്ഞ 'കിടു' ക്കളുടെ  പണിയാണിത് .